ശൈഖുൽ ഇസ്‌ലാം മുഹമ്മദ് ഇബ്‌നു അബ്ദിൽ വഹ്ഹാബ് – മൂന്ന് അടിസ്ഥാന തത്ത്വങ്ങൾ
മൂന്നാമത്തെ പദവി: ഇഹ്സാൻ.
അതിന് ഒരൊറ്റ സ്തംഭം (രുകുൻ) മാത്രമാണുള്ളത്. അതായത്: അല്ലാഹുവെ നീ കാണുന്നുവെന്നതുപോലെ അവനെ മാത്രം നീ ആരാധിക്കുക. ഇനി നീ അവനെ കാണുന്നില്ലെങ്കിലും അവൻ നിന്നെ കാണുന്നുണ്ട് (എന്ന ബോധ്യത്തോടെ ആരാധിക്കുക).
അതിനുള്ള തെളിവ് അല്ലാഹുവിൻ്റെ ഈ വചനമാണ്:
﴿وَمَن يُسْلِمْ وَجْهَهُ إِلَى اللَّهِ وَهُوَ مُحْسِنٌ فَقَدِ اسْتَمْسَكَ بِالْعُرْوَةِ الْوُثْقَىٰ﴾
സൽകർമ്മകാരിയായിക്കൊണ്ട് തന്റെ മുഖത്തെ അല്ലാഹുവിന് കീഴ്പെടുത്തുന്നവനാണോ അവന് ഏറ്റവും ഉറപ്പുള്ള കയറിലാണ് പിടിച്ചിട്ടുള്ളത്.
അല്ലാഹുവിൻ്റെ മറ്റൊരു വചനം:
﴿إِنَّ اللَّهَ مَعَ الَّذِينَ اتَّقَوا وَالَّذِينَ هُم مُّحْسِنُونَ﴾
തീര്‍ച്ചയായും അല്ലാഹു ഭക്തിവലയം സ്വീകരിച്ചവരോടും, സല്‍കര്‍മ്മങ്ങള്‍ പ്രവർത്തിക്കുന്നവരോടുമൊപ്പമാകുന്നു.
അല്ലാഹുവിൻ്റെ മറ്റൊരു വചനം:
﴿وَمَن يَتَوَكَّلْ عَلَى اللَّهِ فَهُوَ حَسْبُهُ﴾
വല്ലവനും അല്ലാഹുവിന്‍റെ മേല്‍ ഭരമേല്‍പിക്കുന്ന പക്ഷം അവന് അല്ലാഹു തന്നെ മതിയാകുന്നതാണ്.
അല്ലാഹുവിൻ്റെ മറ്റൊരു വചനം:
﴿وَتَوَكَّلْ عَلَى الْعَزِيزِ الرَّحِيمِ الَّذِي يَرَاكَ حِينَ تَقُومُ وَتَقَلُّبَكَ فِي السَّاجِدِينَ إِنَّهُ هُوَ السَّمِيعُ الْعَلِيمُ﴾
പ്രതാപിയും കരുണാനിധിയുമായിട്ടുള്ളവന്റെ മേല്‍ നീ ഭരമേല്പിക്കുക. നീ എഴുന്നേറ്റ് നില്‍ക്കുന്ന സമയത്ത് നിന്നെ കാണുന്നവനാണ് അവന്. സാഷ്ടാംഗം ചെയ്യുന്നവരുടെ കൂട്ടത്തില്‍ നിനക്കുള്ള മാറ്റങ്ങളും (അവന് കാണുന്നു). തീര്‍ച്ചയായും അവന് എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു.
അല്ലാഹുവിൻ്റെ മറ്റൊരു വചനം:
﴿وَمَا تَكُونُ فِي شَأْنٍ وَمَا تَتْلُوا مِنْهُ مِن قُرْآنٍ وَلَا تَعْمَلُونَ مِنْ عَمَلٍ إِلَّا كُنَّا عَلَيْكُمْ شُهُودًا إِذْ تُفِيضُونَ فِيهِ﴾
നീ ഏതൊരു കാര്യത്തില്‍ ഏര്പെട്ടിരിക്കുമ്പോഴും, അതിനെപ്പറ്റി ഖുര്‍ആനില്‍ നിന്ന് ഏതൊരു ഭാഗം നീ ഓതികേള്പ്പിക്കുമ്പോഴും, നിങ്ങള്‍ ഏതൊരു കര്‍മ്മത്തില്‍ ഏര്‍പെട്ടു കൊണ്ടിരിക്കുമ്പോഴും നിങ്ങളതില്‍ പ്രവേശിക്കുന്ന സമയത്ത് നാം നിങ്ങളുടെ മേല്‍ സാക്ഷിയായിട്ടുണ്ടായിരിക്കുന്നതാണ്.
സുന്നത്തിൽ നിന്നുള്ള തെളിവ് ജിബ്‌രീൽ (അലൈഹിസ്സലാം) ന്റെ പ്രസിദ്ധമായ ഹദീസാകുന്നു. ഉമർ (رَضِيَ اللَّهُ عَنْهُ) വിൽ നിന്ന് നിവേദനം, അദ്ദേഹം പറഞ്ഞു:
بَيْنَمَا نَحْنُ جُلُوسٌ عِنْدَ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ، إِذْ طَلَعَ عَلَيْنَا رَجُلٌ شَدِيدُ بَيَاضِ الثِّيَابِ، شَدِيدُ سَوَادِ الشَّعَرِ، لَا يُرَى عَلَيْهِ أَثَرُ السَّفَرِ، وَلَا يَعْرِفُهُ مِنَّا أَحَدٌ، فَجَلَسَ إِلَى النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ، فَأَسْنَدَ رُكْبَتَيْهِ إِلَى رُكْبَتَيْهِ، وَوَضَعَ كَفَّيْهِ عَلَى فَخِذَيْهِ؛ فَقَالَ: يَا مُحَمَّدُ، أَخْبِرْنِي عَنِ الْإِسْلَامِ؟
“ഞങ്ങൾ റസൂലുല്ലാഹി (ﷺ) യുടെ അടുത്ത് ഇരിക്കുകയായിരുന്നു. അപ്പോഴതാ കടുത്ത വെളുത്ത വസ്ത്രവും കറുത്തിരുണ്ട മുടിയുമുള്ള ഒരാൾ ഞങ്ങളുടെ അടുത്തേക്ക് വരുന്നു. യാത്രയുടെ യാതൊരു ലക്ഷണവും അദ്ദേഹത്തിൽ കാണാനുണ്ടായിരുന്നില്ല. ഞങ്ങളിലാര്‍ക്കും അദ്ദേഹത്തെ പരിചയവുമുണ്ടായിരുന്നില്ല. അങ്ങനെ അദ്ദേഹം നബി (ﷺ) യുടെ അടുത്തുവന്നിരുന്നു. തൻ്റെ കാൽമുട്ടുകൾ അവിടുത്തെ കാൽമുട്ടുകളോട് ചേർത്തുവെച്ചു, തൻ്റെ രണ്ട് കൈപ്പത്തികളും അവിടുത്തെ തുടകളിൽ വെച്ചു. എന്നിട്ട് അദ്ദേഹം ചോദിച്ചു: ‘ഓ മുഹമ്മദ്, ഇസ്ലാമിനെക്കുറിച്ച് എനിക്ക് പറഞ്ഞുതരിക?’
فَقَالَ: «أَنْ تَشْهَدَ أَلَّا إِلَهَ إِلَّا اللَّهُ وَأَنَّ مُحَمَّدًا رَسُولُ اللَّهِ، وَتُقِيمَ الصَّلَاةَ، وَتُؤْتِيَ الزَّكَاةَ، وَتَصُومَ رَمَضَانَ، وَتَحُجَّ الْبَيْتَ إِنِ اسْتَطَعْتَ إِلَيْهِ سَبِيلًا».
നബി (ﷺ) പറഞ്ഞു: ‘അല്ലാഹുവല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ലെന്നും മുഹമ്മദ് നബി (ﷺ) അല്ലാഹുവിൻ്റെ റസൂലാണെന്നും നീ സാക്ഷ്യം വഹിക്കലും, നമസ്കാരം മുറപ്രകാരം നിർവ്വഹിക്കലും, സകാത്ത് നൽകലും, റമദാനിൽ നോമ്പനുഷ്ഠിക്കലും, സാധിക്കുമെങ്കിൽ അല്ലാഹുവിൻ്റെ ഭവനത്തിൽ ചെന്ന് ഹജ്ജ് ചെയ്യലുമാണത്.’
فَقَالَ: صَدَقْتَ. فَعَجِبْنَا لَهُ يَسْأَلُهُ وَيُصَدِّقُهُ.
അദ്ദേഹം പറഞ്ഞു: ‘താങ്കൾ പറഞ്ഞത് സത്യമാണ്’. അദ്ദേഹം തന്നെ ചോദ്യം ചോദിക്കുകയും അത് ശരിവെക്കുകയും ചെയ്യുന്നത് കണ്ട് ഞങ്ങൾ അത്ഭുതപ്പെട്ടു.
قَالَ: أَخْبِرْنِي عَنِ الْإِيمَانِ؟
അദ്ദേഹം ചോദിച്ചു: ‘ഈമാനിനെക്കുറിച്ച് എനിക്ക് പറഞ്ഞുതരിക?’
قَالَ: «أَنْ تُؤْمِنَ بِاللَّهِ، وَمَلَائِكَتِهِ، وَكُتُبِهِ، وَرُسُلِهِ، وَالْيَوْمِ الْآخِرِ، وَبِالْقَدَرِ خَيْرِهِ وَشَرِّهِ».
നബി (ﷺ) പറഞ്ഞു: ‘അല്ലാഹുവിലും, അവൻ്റെ മലക്കുകളിലും, അവൻ്റെ ഗ്രന്ഥങ്ങളിലും, അവൻ്റെ പ്രവാചകന്മാരിലും, അന്ത്യദിനത്തിലും, നന്മയും തിന്മയുമായ ഖദറിലും നീ വിശ്വസിക്കലാണത്.’
قَالَ: صَدَقْتَ.
അദ്ദേഹം പറഞ്ഞു: ‘താങ്കൾ പറഞ്ഞത് സത്യമാണ്’.
قَالَ: أَخْبِرْنِي عَنِ الْإِحْسَانِ؟
അദ്ദേഹം ചോദിച്ചു: ‘ഇഹ്സാനിനെക്കുറിച്ച് എനിക്ക് പറഞ്ഞുതരിക?’
قَالَ: «أَنْ تَعْبُدَ اللَّهَ كَأَنَّكَ تَرَاهُ، فَإِنْ لَمْ تَكُنْ تَرَاهُ فَإِنَّهُ يَرَاكَ».
നബി (ﷺ) പറഞ്ഞു: ‘അല്ലാഹുവെ നീ കാണുന്നുവെന്നതുപോലെ അവനെ നീ ആരാധിക്കുക. ഇനി നീ അവനെ കാണുന്നില്ലെങ്കിലും അവൻ നിന്നെ കാണുന്നുണ്ട് (എന്ന ബോധ്യത്തോടെ ആരാധിക്കുക).’
قَالَ: صَدَقْتَ. قَالَ: فَأَخْبِرْنِي عَنِ السَّاعَةِ؟
അദ്ദേഹം പറഞ്ഞു: ‘താങ്കൾ പറഞ്ഞത് സത്യമാണ്’. അദ്ദേഹം ചോദിച്ചു: ‘അന്ത്യസമയത്തെക്കുറിച്ച് എനിക്ക് പറഞ്ഞുതരിക?’
قَالَ: «مَا الْمَسْؤُولُ عَنْهَا بِأَعْلَمَ مِنَ السَّائِلِ».
നബി (ﷺ) പറഞ്ഞു: ‘അതിനെക്കുറിച്ച് ചോദിക്കപ്പെടുന്നവന് ചോദിക്കുന്നവനേക്കാൾ കൂടുതൽ അറിവില്ല.’
قَالَ: أَخْبِرْنِي عَنْ أَمَارَاتِهَا؟
അദ്ദേഹം ചോദിച്ചു: ‘എങ്കിൽ അതിൻ്റെ അടയാളങ്ങളെക്കുറിച്ച് എനിക്ക് പറഞ്ഞുതരിക?’
قَالَ: «أَنْ تَلِدَ الْأَمَةُ رَبَّتَهَا، وَأَنْ تَرَى الْحُفَاةَ الْعُرَاةَ الْعَالَةَ رِعَاءَ الشَّاءِ يَتَطَاوَلُونَ فِي الْبُنْيَانِ».
നബി (ﷺ) പറഞ്ഞു: ‘അടിമസ്ത്രീ തൻ്റെ യജമാനത്തിയെ പ്രസവിക്കലും, ചെരിപ്പിടാത്തവരും നഗ്നരും ദരിദ്രരുമായ ആട്ടിടയന്മാർ വലിയ കെട്ടിടങ്ങൾ പണിയുന്നതിൽ മത്സരിക്കുന്നതായി നീ കാണലുമാണത്.’
قَالَ: فَمَضَى، فَلَبِثْنَا مَلِيًّا.
ഉമർ (رَضِيَ اللَّهُ عَنْهُ) പറയുന്നു: അങ്ങനെ അദ്ദേഹം തിരിച്ചുപോയി. കുറച്ചുനേരം ഞാൻ അവിടെത്തന്നെ നിന്നു.
فَقَالَ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: يَا عُمَرُ؛ أَتَدْرِي مَنِ السَّائِلُ؟
അപ്പോൾ നബി (ﷺ) ചോദിച്ചു: ‘ഓ ഉമർ, ചോദിക്കാൻ വന്ന ആൾ ആരാണെന്ന് താങ്കൾക്കറിയാമോ?’
قُلْنَا: اللَّهُ وَرَسُولُهُ أَعْلَمُ.
ഞങ്ങൾ പറഞ്ഞു: ‘അല്ലാഹുവിനും അവൻ്റെ റസൂലിനുമാണ് കൂടുതൽ അറിയാവുന്നത്.’
قَالَ: «هَذَا جِبْرِيلُ، أَتَاكُمْ يُعَلِّمُكُمْ أَمْرَ دِينِكُمْ».
നബി (ﷺ) പറഞ്ഞു: ‘അത് ജിബ്രീലാകുന്നു. നിങ്ങളുടെ മതം നിങ്ങളെ പഠിപ്പിക്കാനായി നിങ്ങളുടെ അടുക്കൽ വന്നതാണ് അദ്ദേഹം’.”
ശൈഖ് സ്വാലിഹ് അൽ ഉസൈമി:
മതത്തിൻ്റെ പദവികളിലെ രണ്ടാമത്തേതായ ഈമാനിൻ്റെ സ്തംഭങ്ങളെക്കുറിച്ച് വ്യക്തമാക്കി കഴിഞ്ഞപ്പോൾ ഗ്രന്ഥകർത്താവ് (رَحِمَهُ اللَّهُ) അതിലെ മൂന്നാമത്തെ പദവിയായ ഇഹ്സാനിൻ്റെ സ്തംഭങ്ങളെക്കുറിച്ച് പരാമർശിച്ചു.
ഇഹ്സാൻ എന്നത് സ്രഷ്ടാവുമായുമുള്ളതുണ്ട്, സൃഷ്ടികളുമായുമുള്ളതുണ്ട്. ഇതിൽ ഗ്രന്ഥകർത്താവ് ഉദ്ദേശിക്കുന്നത് സ്രഷ്ടാവുമായുള്ള ഇഹ്സാനാണ്. ഒരു കാര്യം കൃത്യതയോടെയും പൂർണ്ണതയോടെയും ‘ഇത്ഖാൻ, ഇജാദത്ത്’ നിർവ്വഹിക്കുന്നതിനാണ് ഇഹ്സാൻ എന്ന് പറയുന്നത്. ശർഇൽ ഇതിന് രണ്ട് പ്രയോഗങ്ങളാണുള്ളത്:
- ഒന്നാമത്തേത്: പൊതുവായ പ്രയോഗം; അത് മുഹമ്മദ് നബി (ﷺ) നിയോഗിക്കപ്പെട്ട മതമാണ്. അതിനാൽ അതിനെ ‘ഇഹ്സാൻ’ എന്ന് വിളിക്കപ്പെടുന്നു. അതിൻ്റെ ശർഇയ്യായ യാഥാർത്ഥ്യം: അല്ലാഹു നമ്മെ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നു (മുറാഖബത്ത്) എന്ന ബോധ്യത്തോടെയോ, അല്ലെങ്കിൽ നാം അവനെ കാണുന്നു (മുശാഹദത്ത്) എന്ന ബോധ്യത്തോടെയോ; മുഹമ്മദ് നബിക്ക് (ﷺ) അവതരിപ്പിക്കപ്പെട്ട നിയമങ്ങൾ അനുസരിച്ച് അല്ലാഹുവിന് ആരാധനകൾ അർപ്പിച്ചുകൊണ്ട് ബാഹ്യവും ആന്തരികവുമായ കാര്യങ്ങളെ പൂർണ്ണതയിലെത്തിക്കലാണ് (ഇത്ഖാൻ).
- രണ്ടാമത്തേത്: പ്രത്യേകമായ പ്രയോഗം; അത് ആന്തരികമായ വിശ്വാസങ്ങളെയും ബാഹ്യമായ കർമ്മങ്ങളെയും പൂർണ്ണതയിലെത്തിക്കലാണ്. അതിനാൽ അതിനെ ‘ഇഹ്സാൻ’ എന്ന് വിളിക്കപ്പെടുന്നു. ഇസ്‌ലാമിനോടും ഈമാനിനോടും ചേർത്ത് ഇഹ്സാനിനെ പരാമർശിക്കുമ്പോൾ ഇതാണ് ഉദ്ദേശിക്കുന്നത്.
ഇസ്‌ലാം, ഈമാൻ, ഇഹ്സാൻ എന്നിവയുടെ യാഥാർത്ഥ്യത്തെക്കുറിച്ച് മുമ്പ് പറഞ്ഞതിൽ നിന്നുള്ള ചുരുക്കം ഇതാണ്: ഈ മൂന്ന് പദങ്ങളിൽ ഓരോന്നും ഒറ്റയ്ക്ക് പ്രയോഗിക്കുമ്പോൾ അത് മറ്റ് രണ്ടിനെയും അറിയിക്കുന്നതാണ്. അതിനാൽ ‘ഈമാൻ’ എന്ന് മാത്രം പറഞ്ഞാൽ അതിൽ ഇസ്‌ലാമും ഇഹ്സാനും ഉൾപ്പെടുന്നു. ‘ഇസ്‌ലാം’ എന്ന് മാത്രം പറഞ്ഞാൽ അതിൽ ഈമാനും ഇഹ്സാനും ഉൾപ്പെടുന്നു. അതുപോലെ ‘ഇഹ്സാൻ’ എന്ന് മാത്രം പറഞ്ഞാൽ അതിൽ ഇസ്‌ലാമും ഈമാനും ഉൾപ്പെടുന്നു.
എന്നാൽ ഈ പദങ്ങൾ ഒരുമിച്ച് ‘ഇസ്‌ലാം, ഈമാൻ, ഇഹ്സാൻ എന്നിങ്ങനെ’ പറയുകയോ, അല്ലെങ്കിൽ ഏതെങ്കിലും ഒന്ന് മറ്റൊന്നിനോട് ചേർത്ത് ‘ഇസ്‌ലാമും ഈമാനും, അല്ലെങ്കിൽ ഇസ്‌ലാമും ഇഹ്സാനും, അല്ലെങ്കിൽ ഈമാനും ഇഹ്സാനും എന്നിങ്ങനെ’ പറയുകയോ ചെയ്താൽ ഓരോ പദത്തിനും അതിൻ്റേതായ സ്വതന്ത്ര അർത്ഥമായിരിക്കും. ഒറ്റയ്ക്ക് പ്രയോഗിക്കുമ്പോൾ അവയോരോന്നും മതത്തെ മുഴുവനായി അറിയിക്കുന്നു. എന്നാൽ ചേർത്തുപറയുമ്പോൾ ഈമാൻ എന്നത് ആന്തരികമായ വിശ്വാസങ്ങൾക്കും, ഇസ്‌ലാം എന്നത് ബാഹ്യമായ കർമ്മങ്ങൾക്കും, ഇഹ്സാൻ എന്നത് അവ രണ്ടിനെയും പൂർണ്ണതയിലെത്തിക്കുന്നതിനുമായിരിക്കും ഉപയോഗിക്കുന്നത്.
സ്രഷ്ടാവുമായുള്ള ഇഹ്സാനിൽ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട അടിസ്ഥാന കാര്യങ്ങൾ രണ്ട് അർത്ഥങ്ങളിലേക്കാണ് മടങ്ങുന്നത്:
- ഒന്നാമത്തേത്: അവൻ്റെ ഖദറുമായി ബന്ധപ്പെട്ട വിധിയിലുള്ള ഇഹ്സാൻ; അത് അല്ലാഹുവിൻ്റെ വിധികളിലുള്ള ക്ഷമകൊണ്ടാണ് സാക്ഷാത്കരിക്കപ്പെടുന്നത്.
- രണ്ടാമത്തേത്: അവൻ്റെ ശർഇയ്യായ വിധിയിലുള്ള ഇഹ്സാൻ; അത് വാർത്താപരമായ കാര്യങ്ങളെ സ്ഥാപിച്ചുകൊണ്ടും നിഷേധിച്ചുകൊണ്ടും സത്യപ്പെടുത്തിക്കൊണ്ടും, കല്പനകളായി വന്ന നിർബന്ധകാര്യങ്ങൾ പ്രവർത്തിച്ചുകൊണ്ടും, നിഷിദ്ധമാക്കപ്പെട്ടവ വെടിഞ്ഞുകൊണ്ടും, ഹലാലായവ അനുവദനീയമാണെന്ന് വിശ്വസിച്ചുകൊണ്ടുമാണ് സാക്ഷാത്കരിക്കപ്പെടുന്നത്.
ഇഹ്സാനിൻ്റെ സ്തംഭങ്ങൾ രണ്ടെണ്ണമാണ്:
- ഒന്നാമത്തേത്: നീ അല്ലാഹുവെ ആരാധിക്കുക എന്നത്.
- രണ്ടാമത്തേത്: ആ ആരാധന നീ നിർവ്വഹിക്കുന്നത് (പ്രവർത്തിക്കുന്നത്) അല്ലാഹു നമ്മെ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നു (മുറാഖബത്ത്) എന്ന ബോധ്യത്തോടെയോ, അല്ലെങ്കിൽ നാം അവനെ കാണുന്നു (മുശാഹദത്ത്) എന്ന ബോധ്യത്തോടെയോ ആയിരിക്കുക എന്നത്.
ഗ്രന്ഥകർത്താവിൻ്റെ ‘ഇഹ്സാനിന് ഒരൊറ്റ സ്തംഭം (രുകുൻ) മാത്രമാണുള്ളത്’ എന്ന വാക്കിൻ്റെ അർത്ഥം: ഒരൊറ്റ കാര്യം (ശയ്അ് വാഹിദ്) എന്നാണ്. ഇബ്നു ഖാസിം അൽ-ആസ്വിമി (رَحِمَهُ اللَّهُ) ‘സലാസത്തുൽ ഉസ്വൂൽ’ എന്നതിൻ്റെ വ്യാഖ്യാനക്കുറിപ്പിൽ ഇത് വ്യക്തമാക്കിയിട്ടുണ്ട്. ഗ്രന്ഥകർത്താവിൻ്റെ വാക്കുകൾ ഈ അർത്ഥത്തിൽ തന്നെ ഉൾക്കൊള്ളേണ്ടതുണ്ട്. കാരണം ‘സ്തംഭം’ എന്ന് പറയുമ്പോൾ അത് ഒന്നിലധികമായിരിക്കും; ഒരു കാര്യത്തിന് രണ്ട്, മൂന്ന്, നാല്, അല്ലെങ്കിൽ അതിൽ കൂടുതൽ സ്തംഭങ്ങൾ ഉണ്ടാകും. എന്നാൽ അതിന് ഒരൊറ്റ സ്തംഭം മാത്രമാണുള്ളത് എന്ന് പറഞ്ഞാൽ, അത് ആ കാര്യം തന്നെയാണ് (അതിൻ്റെ യാഥാർത്ഥ്യമാണ്) ഉദ്ദേശിക്കുന്നത്. അവിടെ ‘സ്തംഭം’ എന്ന പദം അതിൻ്റെ യഥാർത്ഥ അർത്ഥത്തിലല്ല പ്രയോഗിച്ചിട്ടുള്ളത്, മറിച്ച് അതിൻ്റെ യാഥാർത്ഥ്യത്തെ സ്ഥാപിക്കുകയാണ് ഉദ്ദേശ്യം.
ഇഹ്സാനിൻ്റെ പദവിക്ക് തെളിവായി ഗ്രന്ഥകർത്താവ് കൊണ്ടുവന്ന പ്രമാണങ്ങൾ രണ്ട് ഇനങ്ങളാണ്:
- ഒന്നാമത്തേത്: ഖുർആനിൽ നിന്നുള്ള തെളിവുകൾ.
- രണ്ടാമത്തേത്: സുന്നത്തിൽ നിന്നുള്ള തെളിവുകൾ.
ഖുർആനിൽ നിന്നുള്ള തെളിവുകളിൽ, ഇഹ്സാനിൻ്റെ ആളുകളെ പുകഴ്ത്തിപ്പറയുന്നവയുണ്ട്. അത് ആദ്യത്തെ രണ്ട് ആയത്തുകളിലാണ്; ﴿وَهُوَ مُحْسِنٌ﴾ ‘അവൻ സൽകർമ്മകാരിയായിരിക്കെ’ [സൂറത്തു ലുഖ്മാൻ: 22] എന്ന വചനത്തിലും ﴿وَالَّذِينَ هُم مُّحْسِنُونَ﴾ ‘സല്‍കര്‍മ്മങ്ങള്‍ പ്രവർത്തിക്കുന്നവരോടും’ [സൂറത്തുന്നഹ്ൽ: 128] എന്ന വചനത്തിലും. മറ്റുചില ആയത്തുകൾ മുറാഖബത്തിൻ്റെ ‘അല്ലാഹു നിരീക്ഷിച്ചുകൊണ്ടിരിക്കുന്നുവെന്ന ബോധ്യം’ പദവിയെ വ്യക്തമാക്കുന്നതാണ്. അത് അവസാനത്തെ രണ്ട് ആയത്തുകളിലാണ്; ﴿الَّذِي يَرَاكَ حِينَ تَقُومُ﴾ ‘നീ എഴുന്നേറ്റ് നില്‍ക്കുന്ന സമയത്ത് നിന്നെ കാണുന്നവനാണ് അവന്‍’ [സൂറത്തുശ്ശുഅറാഅ്: 218] എന്ന വചനത്തിലും, ﴿إِلَّا كُنَّا عَلَيْكُمْ شُهُودًا إِذْ تُفِيضُونَ فِيهِ﴾ ‘നിങ്ങളതില്‍ പ്രവേശിക്കുന്ന സമയത്ത് നാം നിങ്ങളുടെ മേല്‍ സാക്ഷിയായിട്ടുണ്ടായിരിക്കുന്നതാണ്’ [സൂറത്തു യൂനുസ്: 61] എന്ന വചനത്തിലും. (ഇദ് തുഫീളൂന ഫീഹി) എന്നാൽ: നിങ്ങൾ ആ കർമ്മം ചെയ്യാൻ ആരംഭിക്കുകയും അതിൽ പ്രവേശിക്കുകയും ചെയ്യുന്ന സമയത്ത് എന്നാണ് അർത്ഥം.
എന്നാൽ ﴿وَمَن يَتَوَكَّلْ عَلَى اللَّهِ فَهُوَ حَسْبُهُ﴾ ‘വല്ലവനും അല്ലാഹുവിന്‍റെ മേല്‍ ഭരമേല്‍പിക്കുന്ന പക്ഷം അവന് അല്ലാഹു തന്നെ മതിയാകുന്നതാണ്’ [സൂറത്തുത്ത്വലാഖ്: 3] എന്ന വചനം ഇഹ്സാനിന് തെളിവാകുന്നത് ഇങ്ങനെയാണ്: ഇതിൽ അല്ലാഹുവിലേക്ക് കാര്യങ്ങൾ ഭരമേൽപ്പിക്കുന്നത് ഉൾക്കൊള്ളുന്ന തവക്കുലിനെ (ഭരമേൽപ്പിക്കലിനെ) പുകഴ്ത്തിയിരിക്കുന്നു. ഒരു ദാസൻ അല്ലാഹു തന്നെ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നു (മുറാഖബത്ത്), അല്ലെങ്കിൽ താൻ അവനെ കാണുന്നു എന്ന ബോധ്യത്തോടെ അവനെ ആരാധിക്കുമ്പോൾ മാത്രമാണ് അവൻ തൻ്റെ കാര്യങ്ങൾ അല്ലാഹുവിൽ ഭരമേൽപ്പിക്കുന്നവനാകുന്നത്. ഇതാണ് ഇഹ്സാനിൻ്റെ യാഥാർത്ഥ്യം.
സുന്നത്തിൽ നിന്നുള്ള തെളിവ് ഒരൊറ്റ ഹദീസാണ്: നബി (ﷺ) യോട് മതത്തിൻ്റെ യാഥാർത്ഥ്യങ്ങളെക്കുറിച്ച് ചോദിക്കാനായി ജിബ്‌രീൽ (അലൈഹിസ്സലാം) വന്ന സംഭവത്തിൽ, ‘അല്ലാഹുവെ നീ കാണുന്നുവെന്നതുപോലെ അവനെ നീ ആരാധിക്കുക. ഇനി നീ അവനെ കാണുന്നില്ലെങ്കിലും അവൻ നിന്നെ കാണുന്നുണ്ട്’ എന്ന് നബി (ﷺ) നൽകിയ മറുപടി ഇഹ്സാനിൻ്റെ യാഥാർത്ഥ്യത്തെ വ്യക്തമാക്കുന്നു. ഉമർ (رَضِيَ اللَّهُ عَنْهُ) നിവേദനം ചെയ്ത ഈ മഹത്തായ ഹദീസ് ഇമാം മുസ്‌ലിം തൻ്റെ സ്വഹീഹിൽ ഉദ്ധരിച്ചതാണ്. അതിൽ നബി (ﷺ) മതത്തിൻ്റെ പദവികളായ ഇസ്‌ലാം, ഈമാൻ, ഇഹ്സാൻ എന്നിവയെക്കുറിച്ച് വിശദീകരിച്ചു. ഹദീസിൻ്റെ അവസാനം «يُعَلِّمُكُمْ أَمْرَ دِينِكُمْ» ‘നിങ്ങളുടെ മതം നിങ്ങളെ പഠിപ്പിക്കാനായി’ എന്ന് പറഞ്ഞുകൊണ്ട് അവയെ ‘മതം’ (ദീൻ) എന്ന് അവിടുന്ന് നാമകരണം ചെയ്യുകയും ചെയ്തു. അതിനാൽ അതിൽ മതത്തിൻ്റെ പദവികളായ ആ മൂന്ന് കാര്യങ്ങളുടെയും വിശദീകരണമുണ്ട്.
ഈ ഹദീസിലെ (അംറ) «أَمْرَ» എന്ന പദം മുസ്‌ലിമിലോ നസാഇ ഒഴികെയുള്ള മറ്റ് സിഹാഹ് സിത്തയിലോ വന്നിട്ടില്ല. മുസ്‌ലിമിലെ പദപ്രയോഗം «يُعَلِّمُكُمْ دِينَكُمْ» ‘നിങ്ങളുടെ മതം നിങ്ങളെ പഠിപ്പിക്കാനായി’ എന്നാണ്.
ഇഹ്സാനിനുള്ള തെളിവാണെന്നതിന് പുറമെ ഈ ഗ്രന്ഥം ‘രണ്ടാമത്തെ അടിസ്ഥാനം’ അവസാനിപ്പിക്കാൻ ഗ്രന്ഥകർത്താവ് ഈ ഹദീസ് തന്നെ തിരഞ്ഞെടുത്തത്, മുമ്പ് വിവരിച്ച മതത്തിൻ്റെ പദവികളുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളെയും ഇത് പൂർണ്ണമായും ഉൾക്കൊള്ളുന്നു എന്നത് കൊണ്ടാണ്.

