മൂന്നാമത്തെ അടിസ്ഥാന നിയമം

7 Min Read

ശൈഖുൽ ഇസ്‌ലാം മുഹമ്മദ് ഇബ്‌നു അബ്ദിൽ വഹ്ഹാബ് – അൽ-ഖവാഇദുൽ അർബഅ്

ശൈഖ് സ്വാലിഹ് അൽ-ഉസൈമി:

ഈ ഖാഇദയുടെ ഉദ്ദേശ്യം: കുഫ്റിൻ്റെ അടിസ്ഥാന കാരണം അല്ലാഹുവല്ലാത്തവരെ ആരാധിക്കലാണ് എന്ന് വ്യക്തമാക്കുക എന്നതാണ്; ആരാധിക്കപ്പെടുന്നവന്റെ പദവി എന്താണ് എന്ന് നോക്കാതെയുമാണിത്.

അതുകൊണ്ട് ഒരു നബിയെയോ, വലിയ്യിനെയോ, മലക്കിനെയോ ആരാധിക്കുന്നവൻ, മരങ്ങളെയോ, കല്ലുകളെയോ, ഗോളങ്ങളെയോ ആരാധിക്കുന്നവനെ പോലെത്തന്നെയാണ്.

നബി ﷺ നിയോഗിക്കപ്പെട്ടത് കാഫിറുകളിൽ പെട്ട ‘തങ്ങളുടെ ആരാധനകളിൽ വ്യത്യസ്ത നിലപാടുകളുള്ള ആളുകളിലേക്കാണ്’. അതായത്: അവർ ആരാധിച്ചിരുന്ന ആരാധ്യവസ്തുക്കളുടെ (ഇലാഹുകളുടെ) കാര്യത്തിൽ അവർ വ്യത്യസ്തരായിരുന്നു. ഇവിടെ ‘ഇബാദാത്തിഹിം’ (عِبَادَاتِهِم – ആരാധനകൾ) എന്ന മസ്ദറിനെ (ക്രിയാനാമത്തെ), ‘മഅ്ബൂദാത്തിഹിം’ (مَعْبُودَاتِهِمْ – ആരാധിക്കപ്പെടുന്നവ) എന്ന ഇസ്മുൽ മഫ്ഊലിന്റെ (കർമ്മനാമത്തിന്റെ) സ്ഥാനത്ത് പ്രതിഷ്ഠിച്ചിരിക്കുകയാണ്. ഉദ്ദേശിക്കപ്പെടുന്ന ആരാധനയുടെ അർത്ഥം സ്ഥിരപ്പെട്ടതാണ് എന്ന് അറിയിക്കാൻ വേണ്ടിയാണിത്. അതിനാൽ അവിടെ ഉദ്ദേശിക്കപ്പെടുന്നത് ‘ആരാധ്യവസ്തുക്കൾ’ (المَعْبُودَاتُ) എന്നാണ്, അല്ലാതെ ‘ആരാധനാ കർമ്മങ്ങൾ’ (العِبَادَاتُ) എന്നല്ല.

ഗ്രന്ഥകർത്താവ് رَحِمَهُ اللَّهُ തുടർന്ന് പറയുന്ന വാക്കുകൾ ഇതിനെ കൂടുതൽ വ്യക്തമാക്കുന്നു: ‘അവരിൽ മലക്കുകളെ ആരാധിക്കുന്നവരുണ്ട്, പ്രവാചകന്മാരെയും സ്വാലിഹീങ്ങളെയും ആരാധിക്കുന്നവരുണ്ട്…’ തുടങ്ങി അദ്ദേഹം പരാമർശിച്ച കാര്യങ്ങൾ ഇതിലേക്കാണ് വിരൽചൂണ്ടുന്നത്.

‘നബി ﷺ അവരോട് പോരാടുകയും, കാഫിറുകളായി പ്രഖ്യാപിക്കുകയും അവർക്കിടയിൽ യാതൊരു വ്യത്യാസവും കൽപ്പിക്കാതിരിക്കുകയും ചെയ്തു’. കാരണം, അവരുടെ ആരാധ്യവസ്തുക്കളിൽ അവർ വ്യത്യസ്തരായിരുന്നുവെങ്കിലും, കുഫ്റിനെ അനിവാര്യമാക്കുന്ന കാര്യത്തിൽ അവരെല്ലാവരും ഒന്നിച്ചുനിന്നു; അത് അല്ലാഹുവല്ലാത്തവരെ ആരാധിക്കലാണ്. അതുകൊണ്ട് കാഫിറായി പ്രഖ്യാപിക്കുന്നതും പോരാടുന്നതും വിഗ്രഹങ്ങളെ ആരാധിക്കുന്നവരോട് മാത്രമുള്ളതല്ല. മറിച്ച് അല്ലാഹു سُبْحَانَهُ وَتَعَالَى അല്ലാത്തവയെ ആരാധിക്കുന്ന എല്ലാവർക്കും ഈ വിധി ബാധകമാണ്. അവൻ ഒരു പ്രവാചകനെയോ, വലിയ്യിനെയോ, സ്വാലിഹായ മനുഷ്യനെയോ, മരത്തെയോ, കല്ലിനെയോ ആരാധിക്കുന്നവനാണെങ്കിൽ പോലും.

ഗ്രന്ഥകർത്താവ് പറഞ്ഞതുപോലെ ‘അതിനുള്ള തെളിവ് അല്ലാഹുവിൻ്റെ ഈ വചനമാണ്: ﴿وَقَاتِلُوهُمْ حَتَّى لَا تَكُونَ فِتْنَةٌ وَيَكُونَ الدِّينُ كُلُّهُ لِلَّهِ﴾ [സൂറത്ത് അൽ-അൻഫാൽ – 39]’. ഏറ്റവും വലിയ ഫിത്ന എന്നത് അല്ലാഹുവല്ലാത്തവരെ ആരാധിക്കലാണ്. ദീനിൻ്റെ അടിസ്ഥാനം അല്ലാഹുവിൻ്റെ തൗഹീദുമാണ്.

അവരുടെ ആരാധ്യവസ്തുക്കൾ വ്യത്യസ്തമായിരുന്നു എന്ന് താൻ സ്ഥാപിച്ചതിന് ഗ്രന്ഥകർത്താവ് തെളിവുകൾ നൽകിയിട്ടുണ്ട്. ‘സൂര്യനെയും ചന്ദ്രനെയും ആരാധിച്ചു എന്നതിലെ തെളിവ്’ എന്നും അതുപോലുള്ള മറ്റു പ്രയോഗങ്ങളും കൊണ്ട് അദ്ദേഹം ഉദ്ദേശിക്കുന്നത്: അല്ലാഹുവിന് പുറമെ ഇവകളെല്ലാം ആരാധിക്കപ്പെട്ടിരുന്നു എന്ന് സ്ഥിരപ്പെടുത്തുന്ന തെളിവാണ്. അപ്പോൾ ആ വാചകത്തിൻ്റെ യഥാർത്ഥ ആശയം ഇപ്രകാരമാണ്: (അവർ സൂര്യനെയും ചന്ദ്രനെയും ആരാധിച്ചു എന്നതിലെ തെളിവ്). ഇതിനുശേഷം വരുന്ന കാര്യങ്ങളിലും അപ്രകാരം തന്നെയാണ്.

ഇതിനുള്ള എല്ലാ തെളിവുകളും വിശുദ്ധ ഖുർആനിൽ നിന്നുള്ളതാണ്. മരങ്ങളെയും കല്ലുകളെയും ആരാധിച്ചു എന്നതിലെ രണ്ട് തെളിവുകളിൽ ഒന്നൊഴികെ. അത് അബൂ വാഖിദ് അല്ലൈസി رَضِيَ اللَّهُ عَنْهُ വിൽ നിന്നുള്ള ഹദീസാണ്, അദ്ദേഹം പറയുന്നു: «ഞങ്ങൾ നബി ﷺ യോടൊപ്പം ഹുനൈനിലേക്ക് പുറപ്പെട്ടു. ഞങ്ങൾ അവിശ്വാസത്തോട് അടുത്ത കാലമുള്ളവരായിരുന്നു…» എന്നത്. ഇമാം അത്തിർമിദി ഇത് ഉദ്ധരിച്ചിട്ടുണ്ട്, ഇതിൻ്റെ പരമ്പര സ്വഹീഹാണ്.

ഹദീസിലെ ‘യഅ്കുഫൂന’ (يَعْكُفُونُ) എന്ന പ്രയോഗത്തിലെ ‘കാഫ്’ (ك) എന്ന അക്ഷരത്തിന് ‘ദമ്മ്’ (ഉ – ഉച്ചാരണം) നൽകിയാണ് വായിക്കേണ്ടത്; അതിന് ‘കസ്ർ’ (ഇ – ഉച്ചാരണം) നൽകിയും വായിക്കാവുന്നതാണ്. ഉകൂഫ് (العُكُوفُ) എന്നാൽ: ഒരു കാര്യത്തിൽ ഭജനമിരിക്കുക, അതിനടുത്തുതന്നെ തങ്ങുക എന്നാണ് അർത്ഥം.

‘യനൂതൂന’ (وَيَنُوطُونَ) എന്നാൽ തൂക്കിയിടുക എന്നാണ് അർത്ഥം.

ഗ്രന്ഥകർത്താവിന് ഈ ഖാഇദയെ വിശദീകരിക്കുന്നതിലും, ഇതിനെതിരെ കൊണ്ടുവരപ്പെടുന്ന ന്യായങ്ങളെ ഖണ്ഡിക്കുന്നതിലും വളരെ മനോഹരമായ ചില വിശദീകരണങ്ങളുണ്ട് – അത് ‘കശ്ഫുശ്ശുബുഹാത്ത്’ എന്ന ഗ്രന്ഥത്തിൽ നാം നേരത്തെ പഠിച്ചതാണ് -. അല്ലാഹു عَزَّوَجَلَّ അല്ലാത്തവയെ ആരാധിക്കുന്ന എല്ലാവരും കാഫിറാകുമെന്നും അവരോട് പോരാടണമെന്നുമുള്ള പൊതുവായ വിധി എട്ട് കാരണങ്ങളിലൂടെ അദ്ദേഹം അവിടെ സ്ഥിരീകരിച്ചിട്ടുണ്ട്.

Share This Article
Leave a Comment